തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ സംഭരണങ്ങളിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതനുസരിച്ച് വില മുൻഗണനയുടെയും വാങ്ങൽ മുൻഗണനയുടെയും കാര്യത്തിൽ എം.എസ്.എം.ഇ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകുന്ന 50 ശതമാനം ഓർഡറിൽ ഏറ്റവും കുറഞ്ഞത് പകുതിയെങ്കിലും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കായി മാറ്റിവയ്യ്ക്കും. അതിന്റെ അടിസ്ഥാനത്തിൽ ആകെ സംഭരണത്തിന്റെ ഏറ്റവും കുറഞ്ഞത് 25 ശതമാനമെങ്കിൽ സംസ്ഥാന പൊതുമേഖലാ സ്ഥപാനങ്ങൾക്കായി നീക്കിവയ്ക്കും. ഈ മുൻഗണനകൾ കേരളത്തിൽ നിർമ്മിക്കുന്ന ഉല്പന്നങ്ങൾക്ക് മാത്രമേ ബാധകമാവൂ. കേന്ദ്ര സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എം.എസ്.എം.ഇകളുമായിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |