ഊർജ്ജസ്വലതയും അർപ്പണബോധവുമുള്ള സാമാജികനായും പാർലമെന്റേറിയനായും വലിയ ജനപ്രീതി നേടി.
-ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
രാഷ്ട്രീയ നിലപാടുകൾ മുൻനിറുത്തി നിയമസഭയ്ക്കകത്തും പുറത്തും വിഷയങ്ങൾ അവതരിപ്പിച്ചു. ശ്രദ്ധേയനായ പാർലമെന്റേറിയനെയാണ് നഷ്ടമായത്.
-മുഖ്യമന്ത്രി പിണറായി വിജയൻ
പി.ടി.തോമസിന്റെ വേർപാട് ഏറെ വേദനിപ്പിക്കുന്നു. പാർട്ടിയ്ക്ക് പ്രഗത്ഭ നേതാവിനെയാണ് നഷ്ടമായത്. കോൺഗ്രസ് ആശയങ്ങൾക്കനുസരിച്ച് നീങ്ങിയ പോരാളിയായിരുന്നു. മതേതരത്വം മുറുകെപ്പിടിച്ച് സമൂഹത്തെ നേർവഴിക്ക് നയിക്കാൻ അദ്ദേഹം എപ്പോഴും ജാഗ്രത പുലർത്തിയിരുന്നു.
-രാഹുൽ ഗാന്ധി എം.പി
മികച്ച പൊതുപ്രവർത്തകനെയാണ് നഷ്ടമായത്. നിലപാടുകളിൽ വെള്ളം ചേർക്കാൻ തയ്യാറല്ലായിരുന്നു.
-കേന്ദ്രമന്ത്രി വി.മുരളീധരൻ
നിയമസഭാംഗമെന്ന നിലയിലും പാർലമെന്റംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.
-കോടിയേരി ബാലകൃഷ്ണൻ
രാഷ്ട്രീയ ബോദ്ധ്യങ്ങളിലും നിലപാടുകളിലും കടുകുമണി പോലും വീട്ടുവീഴ്ച ചെയ്യാത്തയാളായിരുന്നു. പാരിസ്ഥിതിക വിഷയങ്ങളിലും ശക്തമായ നിലപാടെടുത്തു.
-രമേശ് ചെന്നിത്തല
പാർലമെന്ററി രംഗത്ത് മികവ് പുലർത്തി. നിലപാടുകളിൽ ഉറച്ചുനിന്ന് പോരാടി. രാഷ്ട്രീയത്തിലെ ഉന്നതമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിന് അതീവ ജാഗ്രതപുലർത്തി.
-കാനം രാജേന്ദ്രൻ
നിലപാടുകളിൽ ഉറച്ചു നിന്ന നേതാവായിരുന്നു. വ്യക്തിപരമായി സൗഹൃദമുണ്ടായിരുന്നു.
-കെ. സുരേന്ദ്രൻ
പി.ടി. തോമസിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ്.
-എം.എ.യൂസഫലി, ലുലു ഗ്രൂപ്പ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |