ഡോ. എൻ. എം. അരുൺ
ആരോഗ്യപ്രശ്നമുള്ള കൗമാരക്കാർ ഏറെയാണ്. ഇത്തരക്കാരിൽ വേഗത്തിൽ വാക്സിൻ എത്തിച്ച് സുരക്ഷിതരാക്കുകായാണ് പ്രധാനം. ആരോഗ്യപ്രശ്നുള്ളതിനാൽ കുട്ടിക്ക് വാക്സിൻ നൽകേണ്ടതില്ലെന്ന തെറ്റായധാരണ പാടില്ല. ഇതോടൊപ്പം മറ്റു കുട്ടികൾക്കും വാക്സിൻ നൽകണം. സ്പെഷ്യൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ആദ്യഘട്ടത്തിൽ വാക്സിൻ വിതരണം നടത്തണം. ഓട്ടിസം ഉൾപ്പെടെയുള്ള പ്രശ്നങ്ങളുള്ള കുട്ടികൾ പതിവായി ഡോക്ടറെ കാണുന്നവരല്ല, അവർ പ്രധാനമായും എത്തുന്നത് സ്പെഷ്യൽ സ്കൂളുകിൽ മാത്രമാണ്.
അവർക്ക് വേണ്ട മാനസികവും ശാരീരികവുമായ പരിചരണം നൽകുന്ന ഇത്തരം സ്പെഷ്യൽ സ്കൂളുകളിലൂടെ വാക്സിനും നൽകണം. സർക്കാർ,സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഒരുപോലെ ഉറപ്പാക്കണം. നിലവിൽ സ്കൂളുകൾ തുറന്നെങ്കിലും സ്പെഷ്യൽ സ്കൂളുകളുടെ പ്രവർത്തനം തുടങ്ങിയിട്ടില്ല.
വാക്സിൻ എത്തുന്നതോടെ അവർക്കും ക്ലാസുകൾ ആരംഭിക്കാനാകണം. ഗുരുതര ആരോഗ്യപ്രശ്നമുള്ള കുട്ടികളെല്ലാം ക്രമമായ ഇടവേളകളിൽ ഡോക്ടറെ കാണുന്നവരായിരിക്കും. അതത് ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് അവർക്ക് വാക്സിൻ സ്വീകരിക്കാം.
വാക്സിനെടുത്ത ശേഷമുള്ള ശാരീരിക അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. മറ്റു വാക്സിനുകൾക്ക് ഉള്ളതുപോലെ പിറ്റേദിവസം ചെറിയ പനി, തലവേദന, ക്ഷീണം എന്നിവ ഉണ്ടാവാം.
അപ്സമാരം, ബുദ്ധിമാന്ദ്യം, ലുക്കിമിയ ഉൾപ്പെടെയുള്ള കാൻസർ രോഗങ്ങൾ, വൃക്കരോഗം, കരൾ രോഗം, സെറിബ്രൽ പാഴ്സി, ഓട്ടിസം, ടൈപ്പ് 1 പ്രമേഹം എന്നിവയാണ് കുട്ടികളിൽ കൂടുതലുള്ള രോഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |