തിരുവനന്തപുരം: പ്രാരംഭ ഘട്ടത്തിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയെ പൂർണ്ണ സജ്ജമാക്കുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. ആശുപത്രിയിൽ ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. മെഡിക്കൽ, പീഡിയാട്രിക് ഒ.പികളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമയം. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഫാർമസിസ്റ്റുകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിച്ചു. 108 ആംബുലൻസ് ലഭ്യമാക്കാൻ നിർദ്ദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനാണ് ഇവിടത്തെ അധിക ചുമതലയെന്നും മന്ത്രി വ്യക്തമാക്കി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |