തിരൂർ : രക്ഷാപ്രവർത്തനത്തിൽ തിരൂർ ഫയർഫോഴ്സിന് കരുത്തേകാൻ 5,000 ലിറ്റർ ജലം ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ മൊബൈൽ ടാങ്ക്. ഫയർ എൻജിന്റെ ശേഷിക്കുറവ് കാരണം അപകട സ്ഥലത്തേക്ക് ഫയർ ഫോഴ്സിന് പലപ്പോഴും കൃത്യസമയത്ത് എത്താനാകാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. ഈ പരിമിതിയെ മറികടക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം.ഇതോടെ തിരൂർ ഫയർസ്റ്റേഷനിൽ രണ്ട് വലിയ ഫയർ എൻജിനുകളും ഒരു ചെറിയ യൂണിറ്റും സജ്ജമായി. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. എഫ്.ആർ.ഒ കെ.ടി.നൗഫൽ താക്കോൽ ഏറ്റുവാങ്ങി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സലാം അദ്ധ്യക്ഷനായി. സ്റ്റേഷൻ ഓഫീസർ എം.കെ.പ്രമോദ്കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സുനിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |