ന്യൂഡൽഹി: യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിൽ നിന്ന് മത്സരിച്ചേക്കും. അതേസമയം, ജനാഭിമുഖ്യമുള്ളവർക്ക് മാത്രം പാർട്ടി ടിക്കറ്റ് നൽകാൻ കേന്ദ്ര മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ ബി.ജെ.പി കേന്ദ്ര കോർ കമ്മിറ്റിയിൽ തീരുമാനമായി. യോഗി മത്സരിക്കുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായമറിഞ്ഞ ശേഷം തീരുമാനമെടുക്കും. ആദ്യ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന 113 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി ലിസ്റ്റിനും രൂപം നൽകി.
നിലവിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം മാത്രമായ യോഗി ആദിത്യനാഥ് മഥുരയിൽ മത്സരിക്കുന്നതിനേക്കാൾ അയോദ്ധ്യയിൽ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് കോർ കമ്മിറ്റിയിൽ നടന്ന ചർച്ചയിലെ പൊതുവികാരം. എക്കാലത്തും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണമായിരുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം യാഥാർത്ഥ്യമാകുമ്പോൾ യോഗി ആദിത്യനാഥ് അവിടെ നിന്ന് മത്സരിക്കുന്നത് സംസ്ഥാനത്ത് ബി.ജെ.പി അനുകൂല ധ്രുവീകരണത്തിന് കാരണമാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |