മലപ്പുറം: വാറണ്ട് കേസിൽ മകനെ അന്വേഷിച്ചെത്തിയ പൊലീസ് അർദ്ധരാത്രി വീടിന്റെ ജനൽചില്ലുകൾ അടിച്ചു തകർത്തെന്നും വാഹനത്തിന്റെ കാറ്റഴിച്ചു വിട്ടതായും പരാതി. പാലപ്പറ്റ തെങ്ങിൻതൊടി അർഷദിനെ വീട്ടിലാണ് പൊലീസ് ആക്രമണം നടത്തിയത്.
എടവണ്ണക്കടുത്ത് തൂവക്കാട് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട അടിപിടി കേസിൽ വാറണ്ടുണ്ടെന്ന് അറിയിച്ചാണ് പൊലീസ് എത്തിയതെന്ന് അർഷദിന്റെ മാതാവ് സക്കീന പറഞ്ഞു. വിവരമറിഞ്ഞ് എത്തിയ സിപിഎം പ്രവർത്തകരോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്നും പരാതിയുയർന്നിട്ടുണ്ട്. എന്നാൽ വീട്ടിൽ കയറി ആക്രമിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. വിഷയത്തിൽ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും എസ്പിക്കും പരാതി നൽകുമെന്ന് അർഷദും കുടുംബവും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |