വടക്കാഞ്ചേരി : പിന്നിട്ട കാലത്തിന്റെ ഓർമ്മകൾ തുടികൊട്ടുന്ന എങ്കക്കാട്ടെ 'ഓർമ്മ'യിൽ നിന്ന് കെ.പി.എ.സി. ലളിത എറണാകുളത്തേക്ക് . ബുധനാഴ്ച രാത്രി എട്ടേ കാലോടെയാണ് തൃപ്പൂണിത്തുറയിലുള്ള മകൻ സിദ്ധാർത്ഥിന്റെ ഫ്‌ളാറ്റിലേക്ക് അവരെ കൊണ്ടുപോയത്.
എറണാകുളത്തെ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ രണ്ടു മാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേക്ക് കെ.പി.എ.സി ലളിതയെ കൊണ്ടുവന്നത്. ദിവസങ്ങൾക്കുള്ളിൽ അവശയായി. സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായി. മകൻ സിദ്ധാർത്ഥും ഭാര്യ സുജിനയും മുംബയിൽ നിന്നെത്തിയ മകൾ ശ്രീക്കുട്ടിയും അടുത്ത ബന്ധുക്കളും സന്തത സഹചാരിയായ സാരഥി സുനിലും ഈ ദിവസങ്ങളിൽ ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി ആംബുലൻസിൽ 'ഓർമ'യിൽ നിന്ന് പടിയിറങ്ങുമ്പോൾ ഒന്നും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മലയാളത്തിന്റെ മഹാനടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |