ലക്നൗ: യു.പി തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി ആസ്ഥാനത്ത് സമാജ്‍വാദി പാർട്ടി നേതാവായ ആദിത്യ ഠാക്കൂർ ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലക്നൗ വിക്രമാദിത്യ മാർഗിലെ പാർട്ടി ഓഫിസിന് മുൻപിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. 13ന് എസ്.പി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിരുന്നു. പാർട്ടിപ്രവർത്തകരും പൊലീസും ഇടപെട്ടാണ് ആദിത്യ ഠാക്കൂറിനെ പിന്തിരിപ്പിച്ചത്. തന്നെ തടയരുതെന്ന് പൊലീസിനോട് പൊട്ടിക്കരഞ്ഞു കൊണ്ട് ആദിത്യ പറയുന്നത് വിഡിയോയിൽ വ്യക്തമാണ്. എനിക്കു വേണ്ടത് നീതിയാണെന്നും ജയിലിൽ അടച്ചാലും എന്റെ തീരുമാനത്തിനു മാറ്റമില്ലെന്നും ജീവനൊടുക്കുമെന്നും ഠാക്കൂർ പറഞ്ഞു.
ക്രിമിനൽ പശ്ചാത്തലം ഇല്ലാതിരുന്നിട്ടും തന്റെ സ്ഥാനാർത്ഥിത്വം തട്ടിയെടുത്ത് പുറത്തുനിന്നുള്ളവർക്ക് നൽകിയെന്നും വിഡിയോയിൽ ഠാക്കൂർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |