തിരുവനന്തപുരം: ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യവിചാരണയില്‍ ഡി.ജി.പി അനില്‍കാന്ത് നേരിട്ട് ക്ഷമ ചോദിച്ചതായി എട്ടുവയസുകാരിയുടെ പിതാവ് ജയചന്ദ്രന്‍ പറഞ്ഞു. കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടതായും ജയചന്ദ്രന്‍ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
.എന്നാല്‍ സംഭവത്തില്‍ ഡി.ജി.പി ക്ഷമ പറഞ്ഞിട്ടില്ലെന്നും പൊലീസ് ആസ്ഥാനത്ത് എത്തിയ ജയചന്ദ്രനും എട്ടുവയസുകാരി മകള്‍ക്കും ഡി.ജി.പിയെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു. ഡി.ജി.പിയെ കാണാന്‍ ഇന്ന് ഉച്ചയോടെ എട്ടുവയസുകാരി മകളും അച്ഛന്‍ ജയചന്ദ്രനും തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഡി.ജി.പി ക്ഷമ ചോദിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. കോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് നേരിട്ടുകണ്ട് ആവശ്യപ്പെടാനായാണ് അവര്‍ എത്തിയത്. ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |