വിഴിഞ്ഞം: മുട്ടയ്ക്കാട് സ്വദേശി 14കാരിയെ കൊലപ്പെടുത്തിയത് പീഡനവിവരം പുറത്തു പറയാതിരിക്കാനാണെന്ന് ചോദ്യം ചെയ്യലിനിടെ പ്രതിയുടെ വെളിപ്പെടുത്തൽ. മുല്ലൂർ പനവിള സ്വദേശി ശാന്തകുമാരിയെ (71) തലയ്ക്കടിച്ച് കൊന്ന കേസിൽ റഫീക്കാ ബീവി (50) മകൻ ഷഫീക്ക് (23) റഫീക്കയുടെ ആൺസുഹൃത്ത് അൽഅമീൻ (26) എന്നിവരെ വിഴിഞ്ഞംപൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷഫീക്ക് ഇത് വെളിപ്പെടുത്തിയത്.
പെൺകുട്ടിയെ നിരവധി തവണ താൻ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാൾ സമ്മതിച്ചു. ഷഫീക്കും മാതാവ് റഫീക്കാ ബീവിയും ചേർന്നാണ് ഒരുവർഷം മുമ്പ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. റഫീക്കയും കുടുംബവും പെൺകുട്ടിയുടെ വീടിന് പിന്നിലുള്ള വീട്ടിൽ വാടയ്ക്ക് താമസിച്ചിരുന്നപ്പോഴായിരുന്നു സംഭവം. പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്നത് കോവളം പൊലീസ് ആയതിനാൽ പ്രതിയുടെ മൊഴിയുടെ വിവരം വിഴിഞ്ഞം പൊലീസ് ഇവർക്ക് കൈമാറും. ശാന്തകുമാരി കൊലക്കേസിൽ പ്രതികളെ വിഴിഞ്ഞം പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷം ഈ കേസിൽ അമ്മയേയും മകനേയും കസ്റ്റഡിയിൽ വാങ്ങാനാണ് കോവളം പൊലീസിന്റെ നീക്കം. കഴിഞ്ഞദിവസം ശാന്തകുമാരിയെ കൊലപ്പെടുത്തിയ കേസിൽ ഇവർ അറസ്റ്റിലായപ്പോഴാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയ വിവരവും പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |