കടയ്ക്കാവൂർ: മാനസിക വൈകല്യമുള്ള 14കാരനെ ആക്രമിച്ച കേസിലെ പ്രതികൾ കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായി. വക്കം പുത്തൻനടയ്ക്ക് സമീപം കുന്നിവിളാകം വീട്ടിൽ നിഷാദ് (32), പുത്തൻ നടയ്ക്ക് സമീപം മണക്കാട് വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ദീപൻ (32), വക്കം പുത്തൻനടയ്ക്ക് സമീപം പരക്കുടി ഹൗസിൽ ചിത്തു എന്ന് വിളിക്കുന്ന അരുൺ ജിത്ത് (34) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വക്കം പൊലീസ് മുക്ക് മുണ്ടച്ചി വിളാകത്ത് വീട്ടിൽ സുലേഖയുടെ 14 വയസ് പ്രായമുള്ള മാനസിക വൈകല്യമുള്ള മകനെ ഇക്കഴിഞ്ഞ 15ന് ആക്രമിച്ച കേസിലാണ് ഇവർ പിടിയിലായത്.
പ്രതികളുടെ ഫോൺ കവർന്നെടുത്തുവെന്ന് ആരോപിച്ചാണ് മാനസിക വൈകല്യമുള്ള കുട്ടിയെ പ്രതികളുടെ വീട്ടിൽ കൊണ്ടുപോയി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തത്. അരുൺ ജിത്തിനെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ മറ്റു പ്രതികൾ ഒളിവിൽപ്പോയി. ഇവർ സംസ്ഥാനം വിട്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്.വി, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി ഒ. ജിജു, സി.പി.ഒമാരായ ബിജു, സുജിൻ, അഖിൽ എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടിയത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |