ലാഹോർ: പാകിസ്ഥാനിലെ ലാഹാേറിൽ അനാർക്കലി ബസാറിലുണ്ടായ സ്ഫോടനത്തിൽ മൂന്ന്പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മാർക്കറ്റിൽ ഇന്ത്യൻ സാധനങ്ങൾ വിൽക്കുന്ന കടകൾ സ്ഥിതിചെയ്യുന്നതിന് സമീപത്താണ് ഇന്നുരാവിലെ സ്ഫോടനമുണ്ടായത്. കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇരുചക്രവാഹനത്തിൽ ഘടിപ്പിച്ച സഫോടക വസ്തു പൊട്ടിത്തെറിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനം ഉണ്ടായ സ്ഥലത്ത് ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.
സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |