ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എ എം ഖാൻ വിൽക്കർ, സി ടി രവികുമാർ എന്നിവരടങ്ങുന്ന ബഞ്ചാണ് ഇക്കാര്യം പരിഗണിക്കുന്നത്. സർക്കാരിന്റെ അപേക്ഷ അടിയന്തരമായി പരിഗണിക്കമമെന്ന് സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിംഗ് കൗൺസൽ നിഷേ രാജൻ ഷോങ്കർ കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ഫെബ്രുവരി 16നകം വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിക്കമമെന്നാണ് സുപ്രീം കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിൽ തുടരന്വേഷണം ആവശ്യമാണെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. കേസിലെ വിചാരണ നീട്ടിവയ്ക്കണെമെന്ന് പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സീനിയർ അഭിഭാഷകരാണ് സർക്കാരിന് വേണ്ടി കോടതിയിൽ തിങ്കളാഴ്ച ഹാജരാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |