ഗുവാഹത്തി: പ്രകോപനപരമായ പരാമർശം നടത്തിയ അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ കേസെടുക്കാൻ പൊലീസിനോട് നിർദ്ദേശിച്ച് ഗുവാഹത്തി കോടതി.
ദരാംഗ് ജില്ലയിലെ ഗരുഖുതി ഗ്രാമത്തിൽ കഴിഞ്ഞ വർഷം നടന്ന കുടിയൊഴിപ്പിക്കൽ പ്രതികാര നടപടിയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം വിവാദമായിരുന്നു. കോൺഗ്രസ് ലോക്‌സഭാ എം.പി. അബ്ദുൾ ഖാലിഖ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നിർദ്ദേശം.
1983ലെ അസാം പ്രക്ഷോഭത്തിനിടെ ചില യുവാക്കൾ കൊല്ലപ്പെട്ടതിന്റെ പ്രതികാര നടപടിയാണ് ദരാംഗ് ജില്ലയിലെ ഗോരുഖുതിയിൽ നടത്തിയ കുടിയൊഴിപ്പിക്കലെന്ന് ശർമ പറഞ്ഞതായി കോൺഗ്രസ് എം.പി പരാതിയിൽ ആരോപിച്ചു. പൊലീസ് മുഖ്യമന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിനാൽ സബ് ഡിവിഷണൽ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയും തുടർന്ന് ശർമയ്‌ക്കെതിരെ കേസെടുക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |