തിരുവനന്തപുരം: പ്രതിസന്ധികളെ ഒരുമിച്ച് നേരിടുക എന്ന ലക്ഷ്യം മുൻനിർത്തി സെമിനാറുകളുമായി സർക്കാർ. ആഗോള സമാധാന സെമിനാറുകൾ നടത്താനാണ് സർക്കാർ തീരുമാനം. ഇതിനായി ബഡ്‌ജറ്റിൽ രണ്ട് കോടിരൂപ നീക്കിവച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ സഭയെ അറിയിച്ചു.
പ്രതിസന്ധികളെ ഒരുമിച്ച് നേരിടുന്നതിന് ആത്മവിശ്വാസം പകരുകയാണ് ഈ സെമിനാറുകളുടെ ലക്ഷ്യം.സമൂഹത്തിൽ വിവിധമേഖലകളിൽ കഴിവ്തെളിയിച്ചവരെ പങ്കെടുപ്പിച്ചാകും ഇവ. ഓൺലൈനായാണ് സെമിനാറുകൾ നടത്തുക. കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്ത് നിലനിൽക്കുന്ന സമയത്തെ ബഡ്‌ജറ്റാണിതെന്ന് വ്യക്തമാക്കിയ ധനമന്ത്രി ഇത്തവണ ജിഎസ്‌ടി വരുമാനം വർദ്ധിച്ചതായി അറിയിച്ചു. കൊവിഡ് പ്രതിസന്ധി കാലത്ത് വൻ തൊഴിൽ നഷ്‌ടം സംസ്ഥാനത്തുണ്ടായി. കൊവിഡ് മാറിയെങ്കിലും അത് സൃഷ്‌ടിച്ച പ്രതിസന്ധി തുടരുകയാണ്. മാന്ദ്യം അകറ്റി വിവിധ മേഖലകളിൽ ഉണർവേകാനുളള വഴികളാണ് ഇത്തവണ ബഡ്‌ജറ്റിലുണ്ടായിരുന്നത്. ആദ്യമായി പേപ്പർ ഒഴിവാക്കി ടാബ്‌ലറ്റ് ഉപയോഗിച്ചുളള ബഡ്‌ജറ്റ് അവതരണമാണ് ധനമന്ത്രി ഇത്തവണ അവതരിപ്പിച്ചത്.
വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടിയാണ് ബഡ്‌ജറ്റിൽ അനുവദിച്ചത്. സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളിയാണ് വിലക്കയറ്റമെന്ന് ധനമന്ത്രി പറഞ്ഞു. കൊവിഡ് കാലത്തിന് മുൻപ് തന്നെ രാജ്യം സാമ്പത്തികമാന്ദ്യത്തിലായിരുന്നു എന്ന് വ്യക്തമാക്കിയ ധനമന്ത്രി ഇതൊഴിവാക്കാൻ കേന്ദ്ര സർക്കാർ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |