തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഭരണം ധനവകുപ്പിനെ നോക്കുകുത്തിയാക്കി കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ ബഡ്ജറ്റ് ചർച്ചയിൽ പറഞ്ഞു.
പദ്ധതികൾ പ്രഖ്യാപിക്കുകയും നടത്തുകയും ചെയ്യുമ്പോൾ ധനവകുപ്പിന്റെ അനുമതി ചോദിക്കാറുണ്ടോ എന്ന് ഇപ്പോൾ വ്യക്തമല്ല. വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന സിൽവർലൈൻ പദ്ധതിയിലും ധനവകുപ്പിന്റെ അഭിപ്രായം വ്യക്തമല്ല.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റെടുക്കുമ്പോൾ കമ്മി 30000 കോടിയായിരുന്നു.അഞ്ച് വർഷം കഴിഞ്ഞപ്പോഴത് 72608കോടിയായി. കഴിഞ്ഞ വർഷം 70000 കോടി കവിഞ്ഞു.തനതുവരുമാനത്തിൽ 13000കോടിയാണ് കുറവ്. നികുതിയേതരവരുമാനത്തിൽ 4000കോടിയും മൂലധനചെലവിൽ 10000കോടിയും കുറഞ്ഞു. കഴിഞ്ഞ വർഷം കൊവിഡ് പ്രവർത്തിക്കായി എം.എൽ.എ ആസ്തിഫണ്ടിൽ നിന്ന് 564കോടിപിടിച്ചുവച്ചു. ഇതിൽനിന്ന് ചെലവഴിച്ചത് 36കോടി മാത്രം. ബാക്കി തുക ഇൗ വർഷം എം.എൽ.എ ആസ്തിവികസനഫണ്ടിലേക്ക് വകയിരുത്തണം. ജി.എസ്.ടി. നടപ്പാക്കിയപ്പോൾ വാറ്റ് സംവിധാനത്തിലെ നികുതി പരിവ് സംവിധാനം സംസ്ഥാനത്ത് പരിഷ്ക്കരിച്ചില്ല. ഇതിന് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |