തിരൂർ: സിൽവർ ലൈൻ പദ്ധതിക്ക് സർവേക്കല്ല് സ്ഥാപിക്കാൻ തിരുന്നാവായ പഞ്ചായത്തിലെ പല്ലാറിൽ എത്തിയ ഉദ്യോഗസ്ഥരെ തടയാനെത്തിയത് വൻ ജനക്കൂട്ടം. യന്ത്രത്തകരാറിന്റെ പേരുപറഞ്ഞ് ഉച്ച വരെ കല്ലിടൽ നിറുത്തിവച്ച ഉദ്യോഗസ്ഥർ ഒടുവിൽ ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി റെയിൽവേയുടെ സ്ഥലത്ത് കല്ലിട്ട് മടങ്ങി.
രാവിലെ ഒമ്പതോടെ തന്നെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ തടിച്ചുകൂടിയിരുന്നു. വൻ പൊലീസ് സന്നാഹമാണ് പല്ലാറിൽ അണിനിരന്നത്. ജനവാസ മേഖലയ്ക്ക് പുറമേ കൃഷിഭൂമിയും താമരക്കൃഷി നടക്കുന്ന ഏക്കർ കണക്കിന് ഭൂമിയും അടങ്ങിയതാണ് തിരുന്നാവായ പഞ്ചായത്ത്. എൻ. ഷംസുദ്ദീൻ എം.എൽ.എ സമരക്കാരുമായി ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |