തിരുവനന്തപുരം: യു.കെയിലെ നരവംശ ശാസ്ത്രജ്ഞൻ ഫിലിപ്പോ ഓസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സ്വദേശത്തേക്കു തിരിച്ചയച്ചതിന്റെ കാരണം വ്യക്തമാക്കാതെ വിമാനത്താവള അധികൃതർ. പ്രശ്നം രാജ്യ സുരക്ഷയെ സംബന്ധിച്ച അതീവ രഹസ്യമുള്ളതാണെന്ന് അധികൃതർ പറഞ്ഞു.
കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് ഇമിഗ്രേഷനിൽ ഓസെല്ലയെ തടഞ്ഞ് തിരിച്ചയത്. .ഇതുമായി ബന്ധപ്പെട്ട് സുരക്ഷ മന്ത്രാലയവും വിശദമായ റിപ്പോർട്ട് അധികൃതർക്ക് നൽകിയെന്നാണ് സൂചന.കേരള തീരദേശ സമൂഹങ്ങളുടെ ഉപജീവന മാർഗവും ജീവിതവുമായി ബന്ധപ്പെട്ട വിഷയത്തിൽ വെള്ളി മുതൽ ഞായർ വരെ മസ്‌കറ്റ് ഹോട്ടലിൽ നടക്കാനിരുന്ന സമ്മേളനത്തിനെത്തിയതായിരുന്നു അദ്ദേഹം.
തിരിച്ചയച്ച കാര്യം സ്ഥിരീകരിച്ച ഓസെല്ല, ഒരു കാരണവും വ്യക്തമാക്കാതെയാണ് തനിക്കു പ്രവേശനം നിഷേധിച്ചതെന്നും , തന്റെ ഒരു വർഷത്തെ ഗവേഷണ വിസയ്ക്കു ഏപ്രിൽ പകുതി വരെ കാലാവധിയുണ്ടെന്നും പറഞ്ഞിരുന്നു. തന്റെ പാസ്‌പോർട്ടിൽ പാകിസ്ഥാനിലേക്കുള്ള രണ്ട് പഴയ വിസകളുണ്ട്. ഇതിന്റെ പേരിൽ തനിക്ക് ഇന്ത്യയിലേക്കോ പ്രവേശനം ഇതുവരെ തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു..ഇന്നലെ ഓസെല്ലോ നാട്ടിലേയ്ക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |