തിരുവനന്തപുരം: പണിമുടക്കിന്റെ പേരിൽ കേരളത്തിൽ സാധാരണക്കാർക്കെതിരെ സർക്കാർ സ്പോൺസേർഡ് അക്രമം നടക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സമരക്കാർ പണിമുടക്ക് പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണം. പുറത്തിറങ്ങിയ സാധാരണക്കാരെ ആക്രമിച്ചത് പ്രതിഷേധാർഹമാണ്. ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സർക്കാർ സമരക്കാരെ പ്രോത്സാഹിപ്പിക്കുന്നത് ലജ്ജാകരമാണ്. സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്തു വന്നത് പിണറായി വിജയന് മുഖത്തേറ്റ പ്രഹരമാണ്. ജനങ്ങളെ രണ്ട് ദിവസം ബന്ദികളാക്കുന്ന സമരാഭാസം അപലപനീയമാണ്. സാമ്പത്തിക വർഷത്തിന്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ തകർക്കുമെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം. ഇന്ത്യയിൽ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്കിൽ കേരളം നിശ്ചലമാവുന്നത് മലയാളികൾക്ക് അപമാനമാണ്. സമരത്തിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |