SignIn
Kerala Kaumudi Online
Saturday, 21 September 2024 5.16 AM IST

പുതു സാമ്പത്തികവർഷത്തിന് തുടക്കം,​ നാളെ മുതൽ ഈ മാറ്റങ്ങൾ

Increase Font Size Decrease Font Size Print Page
tax

കൊച്ചി: പുതു സാമ്പത്തികവർഷത്തിന് (2022-23) തുടക്കമാകുന്ന നാളെമുതൽ നികുതിയിൽ ഉൾപ്പെടെ നടപ്പാവുന്നത് ഒട്ടേറെ മാറ്റങ്ങൾ.

ക്രിപ്റ്റോ ലാഭത്തിന് 30% നികുതി

ക്രിപ്‌റ്റോകറൻസി/ഡിജിറ്റൽ ആസ്തികൾ ഉപയോഗിച്ചുള്ള ലാഭകരമായ ഇടപാടിന് നാളെ മുതൽ 30 ശതമാനം നികുതി ഈടാക്കും. ഇടപാടിലെ നഷ്‌ടം നികുതിബാദ്ധ്യത കുറയ്ക്കാനായി എഴുതിത്തള്ളാനാവില്ല.

 ഉദാഹരണത്തിന്, ബിറ്റ്‌കോയിൻ ഇടപാടിലൂടെ 1,000 രൂപ ലാഭവും എഥറിയം ഇടപാടിലൂടെ 700 രൂപ നഷ്‌ടവും ഉണ്ടായെന്നിരിക്കട്ടെ. നഷ്‌ടം കിഴിച്ചുള്ള 300 രൂപയ്ക്കല്ല, ബിറ്റ്‌കോയിനിൽ നിന്നുള്ള ആയിരം രൂപയുടെ ലാഭത്തിന് തന്നെ നികുതി അടയ്ക്കണം.

ഒരു ശതമാനം ടി.ഡി.എസ്

ജൂലായ് ഒന്നുമുതൽ 50,​000 രൂപയ്ക്കുമേലുള്ള ഡിജിറ്റൽ കറൻസി ഇടപാടുകൾക്ക് സ്രോതസിൽ നിന്ന് ഒരു ശതമാനം നികുതി. അക്കൗണ്ട് ഓഡിറ്റിംഗ് ആവശ്യമായ വ്യക്തികൾക്കും അവിഭക്തഹിന്ദു കുടുംബങ്ങൾക്കുമാണ് ബാധകം.

അപ്ഡേറ്റഡ് റിട്ടേൺ

ആദായനികുതി റിട്ടേണിലെ പിഴവുകൾ തിരുത്തി ഇനിമുതൽ അപ്ഡേറ്റഡ് റിട്ടേൺ സമർപ്പിക്കാം. അസസ്‌മെന്റ് വർഷത്തിനുശേഷം രണ്ടുവർഷത്തിനകം സമർപ്പിച്ചാൽ മതി. അപ്ഡ‌േറ്റഡ് റിട്ടേൺ സമർപ്പിക്കുന്നവർ നികുതിബാദ്ധ്യതയുടെ 25 മുതൽ 50 ശതമാനം വരെ പിഴ ഒടുക്കണം.

 75 വയസിനുമേൽ പ്രായമുള്ളവർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട.

14% എൻ.പി.എസ് ക്ളെയിം

ദേശീയ പെൻഷൻ സ്കീമിലേക്ക് (എൻ.പി.എസ്) സംസ്ഥാന സർക്കാരിനും നാളെമുതൽ 14 ശതമാനം വിഹിതം നൽകാം. ഇത് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആദായനികുതിയിൽ വലിയ ആശ്വാസമാകും. നിലവിൽ കേന്ദ്ര ജീവനക്കാർക്കാണ് ഈ ആനുകൂല്യമുള്ളത്. ആദായ നികുതിനിയമം സെക്‌ഷൻ 80 സി.സി.ഡി പ്രകാരം നികുതിബാധകമായ വരുമാനത്തിൽ 50,000 രൂപവരെ ഇളവ് ലഭിക്കുന്നതാണ് ഈ ആനുകൂല്യം.

പി.എഫ് അക്കൗണ്ടിനും നികുതി

എംപ്ളോയീ പ്രൊവിഡന്റ് ഫണ്ടിലെ (ഇ.പി.എഫ്) വിഹിതം 2.5 ലക്ഷം രൂപ കടന്നാൽ ഇനിമുതൽ നികുതിബാധകം.

₹20 കോടിക്ക് ഇ-ഇൻവോയിസ്

20 കോടി രൂപയ്ക്കുമേൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾ ഇനിമുതൽ ബി2ബി ഇടപാടുകൾക്ക് ഇ-ഇൻവോയിസ് കരുതണം. നേരത്തേ, 50 കോടി രൂപയ്ക്കുമേൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കായിരുന്നു ബാധകം.

ചെറുകിട സമ്പാദ്യ പദ്ധതി:

പലിശ കുറച്ചേക്കും

പോസ്‌റ്റോഫീസ് നിക്ഷേപം, ഇ.പി.എഫ്., സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യപദ്ധതികളുടെ പലിശ കേന്ദ്രം കുറച്ചേക്കും. സാധാരണക്കാർക്ക് ഇതു വലിയ തിരിച്ചടിയാകും. നിലവിൽ ബാങ്ക് സ്ഥിരനിക്ഷേപങ്ങൾക്ക് (എഫ്.ഡി) 4-6 ശതമാനമാണ് ഇടപാടുകാരന് കിട്ടുന്ന പലിശ. 5.5 മുതൽ 8.1 ശതമാനംവരെ പലിശയാണ് ചെറുകിട സമ്പാദ്യപദ്ധതികൾക്കുള്ളത്. എഫ്.ഡിയിലേക്ക് ഇടപാടുകാരെ ആകർഷിക്കാനായി ചെറുകിട സമ്പാദ്യപദ്ധതികളുടെ പലിശ കുറയ്ക്കണമെന്ന ആവശ്യം റിസർവ് ബാങ്കും ബാങ്കുകളും ഉന്നയിച്ചിട്ടുണ്ട്.

കെ.വൈ.സി ഇല്ലെങ്കിൽ

ബാങ്ക് അക്കൗണ്ടില്ല!

ബാങ്ക് അക്കൗണ്ട് തുറക്കാൻ നിങ്ങൾ നൽകിയ വിവരങ്ങൾ (കെ.വൈ.സി) പൂർണമല്ലെങ്കിൽ ഇടപാടുകൾ നടത്താനാവില്ല. പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ കഴിയില്ല.

വസ്തുവില്പനയ്ക്ക് 1%

ടി.ഡി.എസ്

വസ്‌തുവിന്റെ വിലയോ സ്‌റ്റാമ്പ് ഡ്യൂട്ടിയോ 50 ലക്ഷം രൂപ കടന്നാൽ, വസ്തു വിൽക്കുന്നയാൾക്ക് കിട്ടുന്ന തുകയ്ക്ക് ഒരു ശതമാനം ടി.ഡി.എസ് ബാധകം. വസ്തുവില, സ്‌റ്റാമ്പ് ഡ്യൂട്ടി ഏതാണോ വലുത്, അതിനാണ് നികുതി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, TAXES, APRIL 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.