തിരുവനന്തപുരം: ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ വില വർദ്ധിച്ചതു കൊണ്ടാണ് മണ്ണെണ്ണയുടെ വില വർദ്ധിച്ചതെന്നും ,വില വർദ്ധനവിന്റെ പൂർണ്ണ ഉത്തരവാദിത്വം എണ്ണക്കമ്പനികൾക്കാണെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്ന കാലയളവിൽ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ വില വർദ്ധിച്ചെങ്കിലും മണ്ണെണ്ണ ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിച്ചിരുന്നില്ല. മണ്ണെണ്ണയുടെ വിലയിലുണ്ടായ ക്രമാതീതമായ വർദ്ധന കാരണം പല സംസ്ഥാനങ്ങളും കേന്ദ്രം അനുവദിക്കുന്ന മണ്ണെണ്ണ പൂർണമായും എടുക്കുന്നതിൽ വിമുഖത കാട്ടിയിരുന്നു. എന്നാൽ 2020 21, 2021 22 വർഷങ്ങളിൽ കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച മുഴുവൻ മണ്ണെണ്ണയും കൃത്യസമയത്തു തന്നെ കേരളം എടുത്തിരുന്നു. അതുകൊണ്ടു തന്നെ ,കേരളത്തിന് അനുവദിച്ച പി.ഡി.എസ് മണ്ണെണ്ണ വിഹിതത്തിൽ 40 ശതമാനം വെട്ടിക്കുറച്ചത് ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |