കണ്ണൂർ: ഇന്ന് മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സി.പി. എം പാർട്ടി കോൺഗ്രസ് കാണാൻ കുറഞ്ഞത് അഞ്ച് ലക്ഷം പേരെങ്കിലും നഗരത്തിലെത്തുമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. നഗരത്തിൽ രണ്ടായിരത്തോളം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മൂന്ന് എസ്.പിമാർക്കാണ് സുരക്ഷാ ചുമതല.
സർക്കാരിന്റെ വാർഷിക ആഘോഷംകൂടി കണക്കിലെടുത്ത് ക്രമസമാധാന പാലനം ഉറപ്പ് വരുത്താൻ പത്ത് തഹസിൽദാർമാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരായി നിയമിച്ചിട്ടുണ്ട്. 14 വരെ ഓരോ ദിവസവും രണ്ട് തഹസിൽദാർമാർക്കാണ് ചുമതല.
ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ഹോട്ടലുകൾക്കും മറ്റും പ്രത്യേക സുരക്ഷയാണ്.
ഇതിനുപുറമേ, ആന്റി മാവോയിസ്റ്റ് സ്‌ക്വാഡിനെയും കെ.എ.പി ബറ്റാലിയനെയും വിന്യസിച്ചിട്ടുണ്ട്. കെ-റെയിൽ പ്രതിഷേധം കത്തിനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കർശന സുരക്ഷയൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |