കണ്ണൂർ :കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച് ബംഗാളിൽ നിന്നുള്ള പോളിറ്റ് ബ്യുറോ അംഗം ബിമൻ ബോസ് . വേഗത്തിൽ യാത്ര ചെയ്യാനുള്ള ഈ പദ്ധതി കേരളത്തിന്റെ വികസനത്തിന് സഹായകരമാണ്.പാരിസ്ഥിതികാഘാതം മറികടക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നുണ്ട്. മുറിക്കുന്ന മരങ്ങൾക്ക് പകരം മരം നട്ടുപിടിപ്പിക്കും.നന്ദീ ഗ്രാമിന് സമാനമാണിതെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്.
നന്ദീ ഗ്രാമിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ബിമൻ ബോസ് പറഞ്ഞു.
കേരള മോഡൽ വികസനം രാജ്യത്തിന് മാതൃകയാണ് .ഭക്ഷണവും വസ്ത്രവും തിരഞ്ഞെടുക്കാനുള്ള അവകാശം ഹനിക്കുന്ന രാജ്യത്ത് കേരളം വേറിട്ടു നിൽക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിലും കേരളം മുന്നിലാണ്. താൻ ഇനി പാർട്ടി പദവികളിലുണ്ടാവില്ല. ഒഴിയാനുള്ള സന്നദ്ധത നേതൃത്വത്തെ അറിയിച്ചു . പുതിയ തലമുറയാണ് ഇനി വരേണ്ടത്. പശ്ചിമ ബംഗാളിലെ പ്രതിസന്ധികളെ അതിജീവിച്ച് പാർട്ടി തിരിച്ചു വരുമെന്നും ബിമൻ ബോസ് പറഞ്ഞു.
ഭിന്നതയില്ലെന്ന് യെച്ചൂരി
സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ ഭിന്നതയില്ലെന്ന് ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനുമിടയിൽ ഭിന്നതയെന്ന വാർത്തകൾ നിഷേധിച്ച അദ്ദേഹം, പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അനാവശ്യ വിവാദമുയർത്തരുതെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |