ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്‌ക്ക് വിധിച്ച മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. നയതന്ത്ര ഇടപെടൽ തേടി സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി.
കുടുംബവും സംഘടനകളും നടത്തുന്ന ചർച്ചകൾക്ക് സഹായം നൽകാമെന്ന കേന്ദ്ര സർക്കാർ നിലപാട് ചൂണ്ടിക്കാട്ടിയ ആക്ടിംഗ് ജസ്റ്റിസ് വിപിൻ സാംഗി, ജസ്റ്റിസ് നവീൻ ചാവ്‌ല എന്നിവരുൾപ്പെട്ട ബെഞ്ച് ഇതിൽ കൂടുതൽ എന്താണ് ചെയ്യാൻ കഴിയുകയെന്നും ചോദിച്ചു.
അപ്പീൽ സമർപ്പിക്കാനുള്ള സഹായം, നഷ്ടപരിഹാരത്തുക സംബന്ധിച്ച ചർച്ച നടത്താനുള്ള ഇന്ത്യൻ സംഘത്തിന് യാത്രാനുമതി തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര സർക്കാർ പിന്തുണ വാഗ‌്ദാനം ചെയ്‌തിട്ടുണ്ട്. മറ്റ് ഇടപെടലുകൾക്കായി കേന്ദ്രത്തെ നിർബന്ധിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചും തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |