കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികൾ നൽകിയ അപ്പീലുകൾ ഹൈക്കോടതി ഇടക്കാല ഉത്തരവിനു മാറ്റി. ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലുകൾ പരിഗണിക്കുന്നത്. ഡീസൽ നൽകാനുള്ള കൊമേഴ്‌സ്യൽ കരാറിലെ ആർബിട്രേൻ വ്യവസ്ഥപ്രകാരം നടപടിയെടുക്കാതെ കെ.എസ്.ആർ.ടി.സി നൽകിയ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് എണ്ണക്കമ്പനികൾക്കു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ പരാഗ് പി. ത്രിപാഠി വ്യക്തമാക്കി. കൂടിയ വിലയ്ക്ക് ഡീസൽ നൽകുന്നത് വിവേചനമാണെന്നും സബ്‌സിഡിയല്ല, വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കെ.എസ്.ആർ.ടി.സിക്കു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |