തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പണിമുടക്കിന് മുമ്പേ 'പണിമുടക്ക്' തുടങ്ങിയവർക്കും റിസർവ് ചെയ്ത സർവീസുകൾ മുടക്കിയവർക്കെതിരെയും നടപടിക്കൊരുങ്ങി മാനേജ്‌മെന്റ്. വ്യാഴാഴ്ച റദ്ദാക്കിയ സർവീസുകളുടെ വിവരവും പണിമുടക്കിയ ജീവനക്കാരുടെ പേരുവിവരവും അടിയന്തര സ്വഭാവത്തിൽ യൂണിറ്റുകളിൽനിന്ന് ചീഫ് ഓഫീസ് ശേഖരിച്ചുതുടങ്ങി.
ബുക്ക് ചെയ്തവർ പെരുവഴിയിലായത് മാനേജ്‌മെന്റ് ഗൗരവത്തോടെയാണ് കാണുന്നത്. പലരും യാത്രയ്ക്കെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. വെള്ളിയാഴ്ചത്തെ പണിമുടക്കിന് വ്യാഴാഴ്ച വൈകിട്ട് മുതൽ ജീവനക്കാർ വിട്ടുനിന്നതോടെയാണ് ദീർഘദൂര സർവീസുകൾ മുടങ്ങിയത്.
യൂണിറ്റ് അധികാരികൾ ഉത്തരവാദിത്വം നിർവ്വഹിക്കാതിരുന്നതാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് മാനേജ്‌മെന്റ് നിലപാട്. ഓൺലൈനിൽ റിസർവേഷനുള്ള സർവീസുകൾ ഉറപ്പുവരുത്തണമെന്ന് ഡിപ്പോകൾക്ക് നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |