കേരളത്തിന്റെ തെക്കൻ ജില്ലകളിൽ 11വരെ മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: ഇൗ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അസാനി ഇന്നലെ ആൻഡമാൻ തീരത്ത് രൂപംകൊണ്ടു. ചൊവ്വാഴ്ച ഒഡിഷയിൽ വിശാഖപട്ടണത്തിനും ഭുവനേശ്വറിനും ഇടയിലുള്ള തീരത്ത് 90 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുമെന്നാണ് പ്രവചനം. അസാനി വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങുമെന്നതിനാൽ കേരള തീരത്ത് കാര്യമായ ചലനമുണ്ടാക്കില്ലെങ്കിലും തിരുവനന്തപുരം മുതൽ ഇടുക്കിവരെയുള്ള കേരളത്തിന്റെ തെക്കൻ ജില്ലകളിൽ 11വരെ മഴയ്ക്ക് സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗമുള്ള കാറ്റടിക്കാനും ഇടയുണ്ട്. ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. അസാനിയെന്ന പേരിട്ടത് ശ്രീലങ്കയാണ്. സിംഹളയിൽ ഉഗ്രകോപം എന്നാണ് അർത്ഥം .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |