തിരുവനന്തപുരം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദർശനത്തിനിടെ വാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ കാർ കയറിയതുൾപ്പെടെയുള്ള സുരക്ഷാവീഴ്ചകളിൽ സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന എസ്.പി എൻ.വിജയകുമാറിനെതിരെ നടപടി. സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്ന് വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് അച്ചടക്ക നടപടി. 2021 ഡിസംബർ 23നാണ് സുരക്ഷാവീഴ്ചയുണ്ടായ സംഭവം നടന്നത്, രാഷ്ട്രപതിയുടെ വ്യാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിയത് വലിയ വിവാദമായിരുന്നു. ഇതുകൂടാതെ പദ്മനാഭ സ്വാമിക്ഷേത്ര സന്ദർശനത്തിനിടെ വിജയകുമാർ പ്രോട്ടോക്കോൾ ലംഘിച്ച് രാഷ്ട്രപതിയോട് സംസാരിച്ചെന്നും ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |