തിരുവനന്തപുരം: ഹജ്ജ്, ഉംറ തുടങ്ങിയ തീർത്ഥാടന ആവശ്യങ്ങൾക്ക് വിദേശ സന്ദർശനം നടത്തുന്നതിന് റേഷൻ വ്യാപാരികൾക്കു മൂന്നു മാസം വരെ അവധി അനുവദിക്കുമ്പോൾ അവരുടെ ലൈസൻസ് താത്കാലികമായി സസ്‌പെൻഡ് ചെയ്യുമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ്. റേഷൻ വിതരണം സുഗമമായി നടക്കാനാണിതെന്നും വ്യക്തമാക്കി. ഉത്തരവ് തങ്ങളെ അപമാനിക്കുന്നതാണെന്നുകാട്ടി വ്യാപാരി സംഘടനകൾ രംഗത്തെത്തിയതിനെ തുടർന്നാണ് വിശദീകരണം.
ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ലൈസൻസിയായ വ്യാപാരി സർക്കാരിന്റെ പ്രതിനിധിയാണെന്നും അയാൾ താത്കാലികമായി അവധിയെടുക്കുമ്പോൾ കാർഡുകൾ മറ്റൊരു കടയിലേക്ക് അറ്റാച്ച് ചെയ്യാനല്ലാതെ മറ്റു പോംവഴി ഇല്ലെന്നുമാണ് വകുപ്പിന്റെ നിലപാട്. വ്യാപാരി അവധി കഴിഞ്ഞു തിരിച്ചെത്തുമ്പോൾ ലൈസൻസ് സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ച് കടയുടെ ചുമതല തിരികെ നൽകും. അല്ലാതെ വ്യാപാരി നിശ്ചയിക്കുന്ന വ്യക്തിക്കു ലൈസൻസ് താത്കാലികമായി നൽകാൻ ചട്ടമില്ലെന്നും വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |