തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് വൈകിട്ട് ഏഴ് മണിക്ക് നടക്കും. ഇന്ന് പുലർച്ചെ മൂന്നിന് വെടിക്കെട്ട് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കനത്ത മഴയെ തുടർന്നാണ് മാറ്റിയത്. അതേസമയം, പകൽപ്പൂരവും അനുബന്ധ ചടങ്ങുകളും പതിവുപോലെ നടക്കും. രാവിലെ ഒൻപതിന് ശ്രീമൂലസ്ഥാനത്താണ് പൂരം വിടചൊല്ലിപ്പിരിയുന്ന ചടങ്ങ് നടക്കുക.
പുലർച്ചെ വെടിക്കെട്ട് നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. എന്നാൽ അതിശക്തമായ മഴ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇതോടെ വെടിക്കെട്ട് മാറ്റിവയ്ക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായാൽ വൈകിട്ട് ഏഴ് മണിക്ക് വെടിക്കെട്ട് നടത്താമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
കുടമാറ്റ സമയത്തും കനത്തമഴ പെയ്‌തിരുന്നു. എന്നാൽ നിറഞ്ഞ് തുളുമ്പിയ പുരുഷാരം കണ്ണിമചിമ്മാതെ പിന്മാറാതെ ആവേശപൂർവം കുടമാറ്റം മുഴുവൻ കണ്ടു.വൈകിട്ട് 5.30ന് ആരംഭിച്ച കുടമാറ്റം ഏഴ് മണിയോടെയാണ് സമാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |