തിരുവനന്തപുരം: നാലര നൂറ്റാണ്ടു മുമ്പ് എഴുത്തച്ഛൻ ഹരിനാമകീർത്തനത്തിൽ വർണ്ണിച്ച അക്ഷരദേവതകൾ ഇന്ന് പൗർണ്ണമിക്കാവിൽ മിഴിതുറക്കും. അക്ഷരദേവതകളുടെ പ്രതിഷ്ഠ നടത്തുന്നത് സൂര്യകാലടി മനയിലെ സൂര്യൻ സുബ്രഹ്മണ്യനാണ്.
രാവിലെ 11ന് മലയാളത്തിലെ 51 അക്ഷരദേവതകളുടെ പ്രതിഷ്ഠയ്ക്ക് ബീജമന്ത്രം ചൊല്ലി ചൈതന്യം പകരും. ഇനി മുതൽ ഭക്തർക്ക് അക്ഷരദേവതകളെ സ്വയം പൂജിച്ച് പ്രാർത്ഥിക്കാൻ കഴിയും. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ പ്രൊഫ. അച്യുതഭാരതിയാണ് അക്ഷരദേവതകൾക്ക് ധ്യാനശ്ലോകം ചമച്ചത്.
പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടിനോടൊപ്പം ഇന്ത്യയിലെ 51 ശക്തിപീഠങ്ങളിലെ ആചാര്യന്മാർ അക്ഷരദേവതകൾക്ക് കുംഭാഭിഷേകം നടത്തും.
മുരുക്കുംപുഴ കാളകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവൻ നടത്തിയ അക്ഷരപ്രതിഷ്ഠയുടെ നൂറാം വാർഷികത്തിലാണ് അമ്പത്തൊന്നു അക്ഷരദേവതകളെ പൗർണമിക്കാവിൽ പ്രതിഷ്ഠിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |