തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും തദ്ദേശസ്ഥാപനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്ക് ചെലവഴിക്കാവുന്ന തുകയിൽ വൻ വർദ്ധനവ് വരുത്തി സംസ്ഥാന സർക്കാർ. മന്ത്രിമാരെത്തുന്ന പരിപാടികൾ പൊലിപ്പിക്കുന്നതിനായി ഇനി മുതൽ 75,000 രൂപ വരെ ചെലവഴിക്കാനാകും.
തുകയിൽ മൂന്നിരട്ടിയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളിൽ വിവിധ ഉദ്ഘാടന പരിപാടികൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചെലവഴിക്കാവുന്ന തുകയിൽ മൂന്നിരട്ടി വർദ്ധനവ് വരുത്തിക്കൊണ്ടുള്ള ഭേദഗതി ഉത്തരവ് പുറത്തിറക്കിയത്.
ഇത്രയും നാൾ മന്ത്രിമാർ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികൾക്ക് 25,000 രൂപയും അല്ലാത്തവയ്ക്ക് 10,000 രൂപയുമായിരുന്നു ചെലവാക്കാൻ അനുവദിച്ചിരുന്നത്. 2015ൽ അന്നത്തെ സർക്കാരിന്റെതായിരുന്നു തീരുമാനം.
പുതിയ ഉത്തരവനുസരിച്ച് പൊതുസ്ഥലം, വാടക കെട്ടിടം, ഓഡിറ്റോറിയം എന്നിവിടങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്ക് 75,000 രൂപ വരെ ചെലവഴിക്കാനാകും. മറ്റിടങ്ങളിൽ 50,000 രൂപ വരെ ചെലവാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |