തിരുവനന്തപുരം : ബ്രൂവറി ഡിസ്റ്റിലറി അഴിമതിക്കേസിൽ വിജിലൻസ് കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കാതെ സർക്കാർ ഒളിച്ചു കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ പിണറായി സർക്കാർ ബ്രൂവറി അനുവദിക്കുന്നതിൽ അബ്കാരികളെ സഹായിക്കാൻ ചട്ടവിരുദ്ധമായാണ് അനുമതി നൽകിയതെന്നും ഇതിൽ അഴിമതിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല പരാതി നൽകിയത്. ഈ ഹർജിയിലാണ് പ്രത്യേക വിജിലൻസ് കോടതി രേഖകൾ ആവശ്യപ്പെട്ടത്. അഴിമതി കയ്യോടെ പിടിക്കപ്പെടുമെന്ന ഭയമാണ് രേഖകൾ ഹാജരാക്കത്തതിന്റെ പിന്നിലെന്ന് ചെന്നിത്തല പറഞ്ഞു. ഈ കേസിൽ മൊഴി നൽകാൻ മുൻമന്ത്രിമാരായ ഇ.പി. ജയരാജനോടും വി.എസ്.സുനിൽ കുമാറിനോടും കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇന്നും കോടതിയിൽ ഹാജരാവാത്തത് അന്വേഷണത്തെ ഭയമുള്ളതു കൊണ്ടാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |