തിരുവനന്തപുരം: ചിങ്ങവനം മുതൽ ഏറ്റുമാനൂർവരെയുള്ള പാതയിൽ ഇരട്ടിപ്പിക്കൽ ജോലി ആരംഭിച്ചതോടെ തിരുവനന്തപുരത്തേക്കും കൊച്ചുവേളിയിലേക്കുമുള്ള 21 ട്രെയിനുകളാണ് ഇന്നലെ മുതൽ റദ്ദായത്. 28 വരെ ഇൗ ട്രെയിനുകൾ ഒാടില്ല. യാത്രാപ്രശ്നം രൂക്ഷമായെന്ന പരാതി കണക്കിലെടുത്ത് പരശുറാം മംഗലാപുരത്തുനിന്ന് ഷൊർണ്ണൂർ വരെ ഒാടിക്കുമെന്ന് റെയിൽവേ അറിയിച്ചു. കൂടാതെ ചങ്ങനാശ്ശേരിയിൽ നിന്ന് കൊല്ലത്തേക്കുള്ള മെമു ചൊവ്വാഴ്ച മുതൽ സർവ്വീസ് നടത്തും. കൊല്ലത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് രാവിലെ 6.15നും കൊല്ലത്തേക്ക് വൈകിട്ട് 7.04നുമാണ് സർവ്വീസ്.
എറണാകുളത്ത് കൂടുതൽ ട്രെയിനുകൾ നിറുത്തിയിടാൻ സൗകര്യമില്ലാത്തതും ആലപ്പുഴ വഴി ഒരു ട്രാക്ക് മാത്രമുള്ളതിനാലുമാണ് ട്രെയിനുകൾ റദ്ദാക്കേണ്ടി വന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.
എറണാകുളത്ത് അറ്റകുറ്റപ്പണികൾക്കും മറ്റുമായി 3 പിറ്റ്‌ലൈനുകൾ മാത്രമാണുള്ളത്. മറ്റു ട്രെയിനുകൾ നിറുത്തിയിടുന്നതോടെ ഷണ്ടിംഗ് സമയം കൂടും. ഇത് മറ്റു ട്രെയിനുകൾ വൈകാൻ കാരണമാകുമെന്നും റെയിൽവേ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |