തിരുവനന്തപുരം: കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ രണ്ടാമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം. ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലുള്ള രൺദീപിനെ ഡിസ്ചാർജ് ചെയ്തതായി മന്ത്രി വീണാജോർജ് അറിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ജയകുമാറിന്റെ നേതൃത്വത്തിൽ സർജിക്കൽ ഗ്യാസ്‌ട്രോ ടീം രൺദീപിനെ യാത്രയാക്കി. കുറച്ചുനാൾ കൂടി തുടർചികിത്സയും വിശ്രമവും ആവശ്യമാണ്. കരൾ പകുത്ത് നൽകിയ സഹോദരി ദീപ്തിയെ ഒരാഴ്ച മുമ്പ് ഡിസ്ചാർജ് ചെയ്തിരുന്നു. സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ.
ഇക്കഴിഞ്ഞ മാർച്ചിൽ തൃശൂർ സ്വദേശി സുബീഷിനും കരൾമാറ്റിവച്ചിരുന്നു. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സജ്ജമാണെന്ന് മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |