തിരുവനന്തപുരം: മരുന്ന് വാങ്ങാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാകാത്തതിനാൽ സർക്കാർ ആശുപത്രികൾ രൂക്ഷമായ മരുന്നുക്ഷാമത്തിലേക്ക്.
2022–23 വർഷത്തേക്കുള്ള ടെൻഡർ നടപടികൾ
മാർച്ചിൽ പൂർത്തിയാക്കേണ്ടതായിരുന്നു. അധികൃതരുടെ മെല്ലപ്പോക്ക് കാരണം ഇഴയുന്ന നടപടികൾ പൂർത്തിയാവാൻ ഒരു മാസം കൂടി വേണ്ടിവരും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ടെൻഡർ നിരക്ക് അന്തിമമാക്കിയത്. പിന്നാലെ കമ്പനികൾക്ക് ലെറ്റർ ഒഫ് ഇൻഡന്റ് നൽകി. ഇനി കരാർ ഒപ്പിട്ട് നിരതദ്രവ്യം കെട്ടിവയ്ക്കണം.തുടർന്ന് പർച്ചേസ് ഓർഡർ നൽകണം. അപ്പോഴേക്കും ആശുപത്രികളിൽ മരുന്നില്ലാത്ത അവസ്ഥയാവും. ഓർഡർ കിട്ടിയാലുടൻ പത്തുശതമാനം മരുന്ന് എത്തിക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകാനാണ് നീക്കം.
ചില താലൂക്ക്,ജില്ലാ ആശുപത്രികളിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനുമുള്ള മരുന്നിന്റെ സ്റ്റോക്ക് തീർന്ന സാഹചര്യത്തിൽ മരുന്ന് കൂടുതലുള്ള ആശുപത്രികളിൽ നിന്ന് മറ്റിടങ്ങളിലേക്ക് മാറ്റാൻ ഡി.എം.ഒമാർക്ക് സർക്കുലർ നൽകി.
പ്രായമായവർക്ക് രണ്ടാഴ്ചയിലൊരിക്കലോ മാസത്തിൽ ഒരിക്കലോ നൽകുന്ന ജീവിതശൈലീ രോഗ മരുന്നിന്റെ വിതരണം ക്ഷാമം മുന്നിൽകണ്ട് നിറുത്തിവച്ചിരിക്കുകയാണ്.
കുരുക്കായത് മാനദണ്ഡം
50കോടി വിറ്റുവരവുള്ള കമ്പനികൾക്ക് മാത്രം ടെൻഡറിൽ പങ്കെടുക്കാൻ അവസരം
ഇതോടെ ചെറിയ കമ്പനികൾക്ക് പിൻമാറേണ്ടിവന്നു.
ഇതു മനസിലാക്കി വൻകിടക്കാർ ഉപാധികൾ വച്ചു
ഉപാധികളിൽ ധാരണയിലെത്താൻ സമയം വേണ്ടിവന്നു
25കോടിവരെ വിറ്റുവരവുള്ള കമ്പനികളെ ഉൾപ്പെടുത്തിയാൽ നടപടികൾ വേഗം നീങ്ങുമായിരുന്നു
'രണ്ടുമാസത്തേക്കുള്ള മരുന്ന് സ്റ്റോക്കുണ്ട്. അതിനുള്ളിൽ കമ്പനികൾ മരുന്ന് ലഭ്യമാക്കി തുടങ്ങും.
-ഡോ.എസ്.എസ്.ജോയ്
ജനറൽ മാനേജർ,
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |