പെരിന്തൽമണ്ണ: സ്വർണ്ണക്കടത്ത് സംഘത്തിന്റെ മർദ്ദനമേറ്റ് പ്രവാസി മരിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തൻപീടികയിൽ നബീൽ(34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരയ്ക്കാർ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കൽ അജ്മൽ എന്ന റോഷൻ (23) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേരടക്കം അഞ്ചുപേരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് അഗളി സ്വദേശി വാക്കിയാതൊടി വീട്ടിൽ അബ്ദുൾ ജലീലാണ് (42) കൊല്ലപ്പെട്ടത്.
കേസിലെ മുഖ്യപ്രതി യഹിയയെ ഒളിവിൽ പോവാൻ സഹായിച്ചവരാണ് ഇന്നലെ അറസ്റ്റിലായത്. മർദ്ദനമേറ്റ് അവശനിലയിലായ അബ്ദുൾജലീലിനെ ആശുപത്രിയിലാക്കിയ ശേഷം യഹിയയ്ക്ക് ഒളിവിൽ പോവാൻ പുതിയ സിംകാർഡും മൊബൈൽഫോണും സംഘടിപ്പിച്ച് കൊടുത്തത് ബന്ധുവായ നബീലാണ്. നബീലിന്റെ ഭാര്യാ സഹോദരനായ അജ്മലാണ് സിംകാർഡ് സ്വന്തം പേരിൽ എടുത്തുകൊടുത്തത്. പാണ്ടിക്കാട് വളരാട് രഹസ്യകേന്ദ്രത്തിൽ ഒളിത്താവളമൊരുക്കിയതിനും പാർപ്പിച്ചതിനുമാണ് മരയ്ക്കാരെ അറസ്റ്റ് ചെയ്തത്. മരയ്ക്കാർ പാണ്ടിക്കാട് സ്റ്റേഷനിൽ പോക്സോ കേസിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |