സുഡാൻ: കൊലപാതകകുറ്റത്തിന് ആടിന് മൂന്നുവർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ആടിന്റെ കുത്തേറ്റ് സ്ത്രീ മരിച്ചതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്. ദക്ഷിണ സുഡാൻ സ്വദേശിയായ ആദിയു ചാപ്പിംഗ് എന്ന 45കാരിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചാപ്പിംഗ് തലയിലാണ് ആട് കുത്തിയത്. വാരിയെല്ലിനും പരിക്കേറ്റ ചാപ്പിംഗ് ഉടൻ തന്നെ മരിക്കുകയായിരുന്നു.
സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെ പൊലീസ് ആടിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഉടമ നിരപരാധിയാണെന്നും കുറ്റം ചെയ്തത് ആടാണെന്നും അതിനാൽ ആടിനെ തന്നെയാണ് ശിക്ഷിക്കേണ്ടതെന്നും കോടതി പറഞ്ഞു. നിലവിൽ ആട് പ്രദേശത്തെ ഒരു സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. ശിക്ഷിക്കപ്പെട്ട ആട് അടുത്ത മൂന്ന് വർഷം ലേക്സ് സ്റ്റേറ്റിലെ അഡ്യുവൽ കൗണ്ടി ആസ്ഥാനത്തുള്ള സൈനിക ക്യാമ്പിൽ ആയിരിക്കും കഴിയേണ്ടിവരിക.
ആടിന്റെ ഉടമയും മരിച്ച സ്ത്രീയുടെ കുടുംബവും അയൽക്കാരാണ്. ശിക്ഷാ കാലാവധി കഴിയുമ്പോൾ ആടിനെ ഉടമയ്ക്ക് തിരികെ നൽകും. മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് പശുക്കളെ കൈമാറണമെന്നും പ്രാദേശിക കോടതി വിധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |