ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തികവർഷത്തെ നാലാംപാദത്തിൽ (ജനുവരി-മാർച്ച്) എൽ.ഐ.സി 2,372 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 2,893 കോടി രൂപയേക്കാൾ 18 ശതമാനം കുറവാണിത്. സംയോജിത അറ്റ പ്രീമിയം വരുമാനം 18 ശതമാനം ഉയർന്ന് 1.88 ലക്ഷം കോടി രൂപയായി.
ഓഹരിയുടമകൾക്ക് പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് ഒന്നരരൂപ വീതം ലാഭവിഹിതം നൽകാൻ ഡയറക്‌ടർ ബോർഡ് തീരുമാനിച്ചു. മേയ് 17ന് ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്‌തശേഷം എൽ.ഐ.സി പ്രഖ്യാപിക്കുന്ന പ്രഥമ ലാഭവിഹിതമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |