തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇസഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. പൊലീസിന്റെ ഏറ്റവും ഉയർന്ന സുരക്ഷാ തലമാണിത്. മുഖ്യമന്ത്രിക്ക് പുറമെ ഗവർണർക്കും ഈ കാറ്റഗറി സുരക്ഷയുണ്ട്.
28 കമാൻഡോകളടക്കം 40 അംഗ സംഘമാണ് മുഖ്യമന്ത്രിക്കൊപ്പം സദാ സമയവും ഉണ്ടാവുക. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ചു പേരുണ്ടാവും. രണ്ട് കമാൻഡോ വാഹനങ്ങളിൽ 10 പേർ, ദ്രുതപരിശോധനാ സംഘത്തിൽ എട്ട് പേർ, ബോംബ്, ഡോഗ് സ്ക്വാഡുകളും ആംബുലൻസുമുണ്ടാവും. പൈലറ്റും എസ്‌കോർട്ടും പുറമേ. മുഖ്യമന്ത്രിയുടെ പരിപാടികളിൽ ദ്രുതകർമ്മസേനയെയും സംസ്ഥാന സേനയായ എസ്.ഐ.എസ്.എഫിനെയും വിന്യസിക്കും. വാഹനവ്യൂഹം കടന്നുപോവുമ്പോൾ, പ്രധാന വീഥിയിലേക്കുള്ള ചെറു റോഡുകൾ അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |