തൃശൂർ: മെഡിക്കൽ വിദ്യാർത്ഥിനി റഷ്യയിൽ മുങ്ങിമരിച്ചതായി വിവരം ലഭിച്ചു. എളനാട് കിഴക്കുമുറി പുത്തൻപുരയിൽ ചന്ദ്രന്റെയും ജയശ്രീയുടെയും മകൾ ഫെമി ചന്ദ്രയാണ് മരിച്ചത്.
റഷ്യയിലെ സ്‌മോളെൻസ്‌ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കിയ ഫെമി കൂട്ടുകാരുമൊത്തുള്ള ഉല്ലാസയാത്രയ്ക്കിടെ തടാകത്തിൽ വീണ് അപകടമുണ്ടായി എന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കൃത്യമായ വിവരം ലഭ്യമായിട്ടില്ല.
ജൂൺ 30ന് ഫെമിയുടെ കുടുംബം റഷ്യയിലെത്തി മകളെയും കൂട്ടി മടങ്ങിവരാനിരിക്കുകയായിരുന്നു. കഴിഞ്ഞ ജൂണിലാണ് ഫെമി വീട്ടിലെത്തി റഷ്യയിലേയ്ക്ക് മടങ്ങിയത്. വരുൺ ആണ് സഹോദരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |