തിരുവനന്തപുരം: സൈനിക മേഖല സ്വകാര്യ വത്‌കരിക്കാന്നത് രാജ്യത്തിന് പലവിധ അപകടങ്ങളുണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തിയ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ എ.എ. റഹീം എം.പി ഉൾപ്പെടെയുള്ള യുവജന, വിദ്യാർത്ഥി നേതാക്കളെ മർദ്ദിച്ച നടപടിയിൽ അദ്ദേഹം പ്രതിഷേധിച്ചു. രാജ്യത്തെ യുവസമൂഹം പദ്ധതിക്കെതിരാണ്. ആ വികാരമാണ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ തലസ്ഥാനത്ത് പ്രകടിപ്പിച്ചത്. ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച പ്രവർത്തകരെ മർദ്ദിച്ചും അറസ്റ്റ് ചെയ്തും ഒതുക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്. യുവനേതാക്കളെ മർദ്ദിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |