SignIn
Kerala Kaumudi Online
Friday, 26 April 2024 2.01 PM IST

ഭാര്യ ജോലി ചെയ‌്‌തിരുന്ന സമയത്ത് ബെഹ്‌റ ടെക്നോപാർക്കിലേക്ക് അയച്ചത് 18 വനിത പൊലീസുകാരെ: 1.7 കോടി ശമ്പളം കൊടുക്കണമെന്ന് സർക്കാർ, പറ്റില്ലെന്ന് പാർക്ക് അധികൃതർ

loknath-behra

തിരുവനന്തപുരം: ടെക്‌നോപാർക്കിൽ സുരക്ഷയ്ക്കായി മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ നിയോഗിച്ച 18 പൊലീസുകാരുടെ സേവനത്തിന് പണം നൽകുന്നതിനെച്ചൊല്ലി തർക്കം. എസ്.ഐ.എസ്.എഫിനാണ് ടെക്നോപാർക്കിലെ സുരക്ഷയുടെ ചുമതല. ടെക്നോപാർക്ക് ആവശ്യപ്പെടാതെ 18 വനിതാ പൊലീസുകാരെ ബെഹ്റ ടെക്നോപാർക്കിലേക്ക് നിയോഗിക്കുകയായിരുന്നു. ബെഹ്റയുടെ ഭാര്യ ടെക്‌നോപാർക്കിൽ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു ഇത്.

2017 മുതൽ ഇവരുടെ സേവനത്തിന് നൽകേണ്ട 1.7കോടി രൂപ പൊലീസ് ആവശ്യപ്പെട്ടെങ്കിലും നൽകാൻ ടെക്നോപാർക്ക് വിസമ്മിച്ചു. ഇതോടെ സർക്കാർ തീരുമാനിക്കട്ടെയെന്ന് ഡി.ജി.പി അനിൽകാന്ത് നിലപാടെടുത്തിരിക്കുകയാണ്. 22 എസ്.ഐ.എസ്.എഫ് അംഗങ്ങളെ സുരക്ഷയ്ക്ക് നിയോഗിക്കാനായിരുന്നു ധാരണ. ഇത് തെറ്റിച്ചാണ് 40 പേരെ ബെഹ്റ നിയോഗിച്ചത്.

ഒരു സായുധ സേനാംഗത്തിന് പ്രതിദിനം 1500 രൂപയും സായുധരല്ലാത്തവർക്ക് പ്രതിദിനം 1400 രൂപയുമാണ് ടെക്നോപാർക്ക് സർക്കാരിന് നൽകേണ്ടത്. ടെക്നോപാർക്ക് ആവശ്യപ്പെടാതെ നിയോഗിച്ച 18പേരുടെ ശമ്പളം നൽകില്ലെന്നാണ് അധികൃതരുടെ നിലപാട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKNATH BEHRA, TECHNOPARK, KERALA POLICE, SALARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.