തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഇ-ചാർജിംഗ് സ്റ്റേഷനുകൾക്ക് പുതിയ നിയമവും നിയന്ത്രണസംവിധാനവും കൊണ്ടുവരുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വൈദ്യുത വാഹനങ്ങൾ വ്യാപകമായതോടെ ഇ-ചാർജിംഗ് രംഗത്തെ ചൂഷണത്തിനെതിരെ നിരവധി പരാതികൾ റെഗുലേറ്ററി കമ്മിഷന് ലഭിച്ചിട്ടുണ്ട്. അത് പരിഗണിച്ചാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഇതോടെ സ്വകാര്യ ഇ-ചാർജിംഗ് സ്റ്റേഷനുകൾക്ക് പ്രവർത്തിക്കാൻ ലൈസൻസ് എടുക്കേണ്ടിവരും. വെഹിക്കിൾ ചാർജ് ചെയ്യുന്നതിന് ഇൗടാക്കാവുന്ന പരമാവധി തുകയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും.
നിലവിൽ ഇ-ചാർജിംഗ് സ്റ്റേഷനുകൾക്ക് ഫിക്സഡ് ചാർജ് 75 രൂപയിൽ നിന്ന് 90 രൂപയായും വൈദ്യുതിചാർജ് 5 രൂപയിൽ നിന്ന് 5.50രൂപയായും കൂട്ടിയിട്ടുണ്ട്.വൻകിട ചാർജിംഗ് സ്റ്റേഷന്റെ ഫിക്സഡ് ചാർജ് 250 രൂപയിൽ നിന്ന് 270രൂപയായും നിരക്ക് 5രൂപയിൽ നിന്ന് 6 രൂപയായും കൂട്ടിയിട്ടുണ്ട്. ഉപഭോക്താക്കളിൽ നിന്ന് യൂണിറ്റിന് എട്ടുരൂപയിൽ കൂടുതൽ വാങ്ങരുതെന്ന് നിർദ്ദേശമുണ്ട്. എന്നാൽ 25ഉം,30 രൂപവരെ യൂണിറ്റിന് വാങ്ങുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |