ആലപ്പുഴ: ട്രാഫിക് നിയമലംഘനത്തിന് ഓൺലൈനായി പിഴ ഈടാക്കുന്ന ഇ ചെല്ലാൻ സംവിധാനം വീണ്ടും റെഡി. കഴിഞ്ഞ അഞ്ചുദിവസമായി സോഫ്റ്റ് വെയറിലെ സാങ്കേതിക തകരാർ മൂലം ഇ ചെല്ലാൻ സംവിധാനം നിശ്ചലമായിരുന്നു.
നാഷണൽ ഇൻഫൊമാറ്റിക് സെന്ററാണ് സോഫ്റ്റ്വെയർ തയ്യാറാക്കിയിട്ടുള്ളത്. സംവിധാനം തകരാറിലായതോടെ നിയമലംഘനത്തിന് പിടിയിലായവർക്ക് പിഴയീടാക്കുന്നതിനും വാഹനപരിശോധനാ സംഘത്തിന് ചെക്ക് റിപ്പോർട്ടും നൽകുന്നിനും കഴിയാതെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിലായി. ഇതുമൂലം ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.
ജില്ലയിൽ ഏഴ് സ്ക്വാഡുകളുകളും സബ് റീജിയണൽ ഓഫീസുകളുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും പരിശോധന നടത്തുന്നുണ്ട്. പ്രതിമാസം അരക്കോടിയിൽ അധികം രൂപ വാഹന പരിശോധനാ ഇനത്തിൽ ഇചെല്ലാൻ വഴി മട്ടോർ വാഹനവകുപ്പ് പിഴയടപ്പിക്കുന്നുണ്ട്. ശരാശരി ഒരു ദിവസം ഒന്നര മുതൽ രണ്ടുലക്ഷം രൂപവരെയാണ് പിഴ ഈടാക്കുന്നത്. പിഴയടപ്പിക്കുന്നവരിൽ കൂടുതൽ പേരും ഇരുചക്ര വാഹനക്കാരാണ്.കഴിഞ്ഞ കുറേ ദിവസങ്ങളായി സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. യഥാർത്ഥ തകരാർ എന്താണെന്നു കണ്ടെത്താതെ താത്കാലികമായി പരിഹരിച്ച് പ്രവർത്തനം നടത്തുകയായിരുന്നു. ഒരാഴ്ചയായി സാങ്കേതിക പ്രശ്നം തുടരുന്നതിനാൽ പരിശോധനയുടെ എണ്ണം കുറഞ്ഞു. പ്രതിമാസം കോടിയിലധികം രൂപയാണ് ആകെ ഇചെല്ലാൻ വഴി പിഴയായി ഈടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |