തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിനെതിരായ നടപടികൾ ഹൈക്കോടതി മരവിപ്പിച്ചു. സഹകരണ നിയമം 65 വകുപ്പ് പ്രകാരമുളള അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രഥമദൃഷ്‌ട്യാ കഴമ്പില്ലെന്ന് കോടതി കണ്ടെത്തി. ഭരണസമിതിക്ക് എതിരെ നടപടികൾ സ്വീകരിക്കാൻ തക്ക ഗൗരവം കണ്ടെത്തലുകളിൽ ഇല്ലെന്ന് ജസ്റ്റിസ് ടി.ആർ. രവി നിരീക്ഷിച്ചു. ബാങ്കിനെ തകർക്കാനുളള നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും ഇടപാടുകാരും നിക്ഷേപകരും ആശങ്കപ്പെടേണ്ടതില്ലെന്നും പ്രസിഡന്റ് എൻ. ഭാസുരാംഗൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |