തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കുന്നതുമൂലം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനനഷ്ടം നികത്തുന്നതിന് നൽകുന്ന നഷ്ടപരിഹാരത്തിന്റെ കാലാവധി അഞ്ചുവർഷത്തേക്ക് കൂടി നീട്ടണമെന്നും ഇക്കാര്യം അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ അജണ്ടയായി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ധനമന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന് കത്ത് നൽകി. കേന്ദ്രവും സംസ്ഥാനവുമായുള്ള ജി.എസ്.ടി പങ്കുവയ്ക്കലിന്റെ അനുപാതം 50:50ൽ നിന്ന് 40:60 ആക്കണമെന്നും ആവശ്യപ്പെട്ടു.
കൊവിഡ് മൂലം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമാണ്. ഇതിനുപുറമെ ഫിനാൻസ് കമ്മിഷൻ മാനദണ്ഡം പരിഷ്കരിച്ചതുമൂലം സംസ്ഥാനത്തിനുള്ള വിഹിതം കുറച്ചിട്ടുമുണ്ട്. വായ്പാപരിധി ഉയർത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലും കൊവിഡിൽ പ്രതിസന്ധിയിലായ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് നൽകുന്ന സഹായങ്ങൾ വേണ്ടെന്ന് വയ്ക്കാൻ സംസ്ഥാനത്തിനാകില്ല. അതിനാൽ നികുതിവരുമാനം മെച്ചപ്പെടുന്നതുവരെ ജി.എസ്.ടി നഷ്ടപരിഹാരം തുടരേണ്ടത് അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |