തിരുവനന്തപുരം: കേന്ദ്രസർക്കാർ എത്ര ശ്വാസം മുട്ടിച്ചാലും കേരളം ഒരിക്കലും ശ്രീലങ്കയെപ്പോടെ സാമ്പത്തിക പ്രതിസന്ധിയിലാകില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ചരക്കുസേവനനികുതിയും വിൽപനനികുതിയുമായി ബന്ധപ്പെട്ട ധനാഭ്യർത്ഥന ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി.നഷ്ടപരിഹാരമായി കഴിഞ്ഞ വർഷം 12000 കോടിയാണ് കേന്ദ്രം നൽകിയത്.ഈ വർഷം മുതൽ അത് നിറുത്തലാക്കി.ധനകാര്യകമ്മിഷൻ വിഹിതം 2.93ശതമാനത്തിൽ നിന്ന് 1.93ശതമാനമായി കുറച്ചു.കഴിഞ്ഞ വർഷം 36000കോടിരൂപ പൊതുവായ്പ എടുത്തു.ഈ വർഷം ഇതുവരെ 5000കോടിയുടെ വായ്പയ്ക്ക് മാത്രമേ അനുമതി നൽകിയിട്ടുളളു. സംസ്ഥാനം ഗ്യാരന്റി നിന്നിട്ടുള്ള വായ്പകളും പൊതുവായ്പയിൽ പെടുത്തി വായ്പാലഭ്യത കുറയ്ക്കാനാണ്കേന്ദ്രസർക്കാർ ശ്രമം. ഇത്തരത്തിൽ കേരളത്തെ ശ്വാസംമുട്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.ഇത് തുടർന്നാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാകും.
.സ്റ്റാർട്ടപ്പുകളിൽ ഏഷ്യയിൽ തന്നെ മുന്നിലാണ് കേരളം.42ലക്ഷം പേർക്ക് കാസ്പ് ആരോഗ്യസുരക്ഷയും 35ലക്ഷം പേർക്ക് മെഡിസെപ് സുരക്ഷയും നൽകി. 57ലക്ഷം പേർക്ക് സാമൂഹക്ഷേമപെൻഷൻ നൽകുന്നു.
കേരളത്തിൽ കഴിഞ്ഞ വർഷം ജൂണിൽ നിന്ന് ഇൗ വർഷം ജൂൺ വരെ ജി.എസ്.ടി.യിൽ 99% വർദ്ധന നേടി. പൊതുകടം അഞ്ചുവർഷത്തിൽ 100% കൂടുന്നതാണ് യു.ഡി.എഫ്.ഭരണകാലത്തെ സ്ഥിതി.ഒന്നാം പിണറായിവിജയൻ ഭരണകാലത്ത് അത് 88%ൽ പിടിച്ചുനിറുത്താനായി. പ്രതിപക്ഷം വിമർശിക്കുന്നത് പോലെ ചോദിച്ചാൽ ഒന്നും കിട്ടാത്ത ചായക്കടയല്ല സർക്കാർ ഖജനാവ്.പണത്തിന്റെ പ്രശ്നം മൂലം ഒരു നിയോജകമണ്ഡലത്തിലും ചോദിച്ചത് നൽകാതിരുന്നിട്ടില്ല.നികുതിസംവിധാനം മെച്ചപ്പെടുത്താനുള്ള ലക്കി ബിൽ ആപ്പിനായി 5കോടിയുടെ പദ്ധതിക്കും ചെക്ക് പോസ്റ്റുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിക്കുന്ന പദ്ധതിക്കായി 7കോടിയുടെ പദ്ധതിക്കുമാണ് ധനാനുമതി തേടിയത്.
പത്രപ്രവർത്തക പെൻഷൻ
പത്രപ്രവർത്തക പെൻഷന് കഴിഞ്ഞ ബഡ്ജറ്റിൽ ആയിരം രൂപ കൂടുതൽ അനുവദിച്ചെങ്കിലും ഉത്തരവിൽ കേവലം 500 രൂപ മാത്രം വർദ്ധിപ്പിച്ച നടപടി പുന:പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |