കൊച്ചി: വിഭാഗീയതയുടെ പേരിൽ പള്ളിയിൽ പ്രാർത്ഥിക്കുന്നതിനോ മൃതദേഹം കബറടക്കുന്നതിനോ ജമാഅത്ത് അംഗങ്ങളെ തടയാൻ ജമാഅത്ത് കമ്മിറ്റികൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. കേരള നദുവത്തുൽ മുജാഹിദ്ദീൻ 2007 മാർച്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തെന്ന പേരിൽ 40ലേറെപ്പേർക്ക് വിലക്കേർപ്പെടുത്തിയ പാലക്കാട് എലപ്പുള്ളി ഏറാഞ്ചേരി ജമാഅത്ത് കമ്മിറ്റിയുടെ നടപടിയുമായി ബന്ധപ്പെട്ട ഹർജിയിൽ ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ മുസ്ളീങ്ങൾക്കും ഏതു മോസ്കിലും പ്രാർത്ഥന നടത്താമെന്നും പൊതുകബറിടത്തിൽ കബറടക്കാമെന്നുമിരിക്കെ വിലക്ക് നിലനിൽക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |